About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, September 28, 2010

യക്ഷിയുടെ മരണം

Robin Luke Varghese
PhD Philosophy

ഒരു മഴക്കാലം. മഴ തോര്‍ന്ന ഒരു ചെരിയ ഇടവേള. 
ഉണ്ണിക്കുട്ടന്‍ അമ്മയുടേ കണ്ണുവെട്ടിച്ച് വീട്ടിനുമുന്നിലെ റോട്ടിലെ 
വെള്ളക്കെട്ടില്‍ ചാടിയും തുള്ളിയും കളിക്കുന്നു.
ഇടയ്ക്കൊക്കെ വീട്ടില്‍ നിന്നും അമ്മ വിളിക്കുന്നത് കേള്‍ക്കാം. 
ഉണ്ണിക്കുട്ടന്‍ അത് കാര്യമാക്കുന്നേയില്ല. ഒടുവില്‍ അമ്മ കണ്ടു...
ഉണ്ണിക്കുട്ടന്റെ ആറാട്ട്.
എന്തു പറഞ്ഞാലും അവനെ പിന്തിരിപ്പിക്കാനാവില്ലെന്നറിയാവുന്നതിനല്‍ 
അമ്മ അവസാനത്തെ ആയുധം പുറത്തെടുത്തു,
യക്ഷി. യക്ഷിയെ(കളെ) മാത്രമേ ഉണ്ണിക്കുട്ടന്‌ പേടുയുള്ളു. 
യക്ഷികളുടെ കാര്യം കേട്ടാല്‍ അവനുടന്‍ സാരിത്തുമ്പത്തെത്തും 
എന്നു അമ്മക്കറിയാം. ഉണ്ണിക്കുട്ടാ... അമ്മ നീട്ടി വിളിച്ചു. 
ഈ വെള്ളത്തിലൂടൊരു യക്ഷി വരും. വേഗം ഇങ്ങു വാ. 
അവിടെ നില്‍ക്കണ്ട. ഉണ്ണിക്കുട്ടന്‍ പതിവുപോലെ അമ്മയുടെ സാരിത്തുമ്പത്തൊളിച്ചു. 
അന്നു രാത്രി മഴ കനത്തു പെയ്തു. സ്വപ്നത്തില്‍ ഉണ്ണിക്കുട്ടന്‍ യക്ഷിയെ കണ്ടു. 
വെള്ളത്തിലൂടെ വരുന്ന യക്ഷി. 
ഉണ്ണി ഉണര്‍ന്നപ്പോഴേക്കും മഴ തോര്‍ന്നിരുന്നു.
തലേന്നത്തെ യക്ഷിപ്പെടിയൊക്കെ മറന്ന് ഉണ്ണി റൊട്ടിലെ വെള്ളത്തില്‍ കളികേള്‍ക്കാം.
ഉണ്ണിക്കുട്ടന്‍ അത് കാര്യമാക്കുന്നേയില്ല. ഒടുവില്‍ അമ്മ കണ്ടു... 
ഉണ്ണിക്കുട്ടന്റെ ആറാട്ട്. എന്തു പറഞ്ഞാലും അവനെ 
പിന്തിരിപ്പിക്കാനാവില്ലെന്നറിയാവുന്നതിനല്‍ അമ്മ അവസാനത്തെ ആയുധം പുറത്തെടുത്തു,
യക്ഷി.യക്ഷിയെ(കളെ) മാത്രമേ ഉണ്ണിക്കുട്ടന്‌ പേടുയുള്ളു. 
യക്ഷികളുടെ കാര്യം കേട്ടാല്‍ അവനുടന്‍ സാരിത്തുമ്പത്തെത്തും എന്നു അമ്മക്കറിയാം.
ഉണ്ണിക്കുട്ടാ... അമ്മ നീട്ടി വിളിച്ചു. ഈ വെള്ളത്തിലൂടൊരു യക്ഷി വരും. 
വേഗം ഇങ്ങു വാ. അവിടെ നില്‍ക്കണ്ട. ഉണ്ണിക്കുട്ടന്‍ പതിവുപോലെ 
അമ്മയുടെ സാരിത്തുമ്പത്തൊളിച്ചു. 
അന്നു രാത്രി മഴ കനത്തു പെയ്തു. സ്വപ്നത്തില്‍ ഉണ്ണിക്കുട്ടന്‍ യക്ഷിയെ കണ്ടു. 
വെള്ളത്തിലൂടെ വരുന്ന യക്ഷി. 
ഉണ്ണി ഉണര്‍ന്നപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. 
തലേന്നത്തെ യക്ഷിപ്പെടിയൊക്കെ മറന്ന് ഉണ്ണി റൊട്ടിലെ വെള്ളത്തില്‍ കളിക്കാനോടി. 
വീടിന്റെ ഗേറ്റ് കടന്നതും അതാ ഉണ്ണിക്കുട്ടന്‍ പേടിച്ച് തിരിച്ച് വരുന്നു. 
അമ്മേ അതാ റോട്ടില്‍... 
വെള്ളത്തില്‍ നിന്നു ഒരു യക്ഷി പൊങ്ങിവരുന്നു. ഞാന്‍ കണ്ടതാ. 
അമ്മ ഉണ്ണിക്കുട്ടനെ കളിയാക്കിപ്പറഞ്ഞു. നുണ പറയല്ലേ ഉണ്ണീക്കുട്ടാ... 
അമ്മക്ക് ഇവിടെ ധാരാളം പണിയുണ്ട്. 
ഇല്ല. അമ്മ വരൂ... ഉണ്ണീക്കുട്ടന്‍ അമ്മയുടെ കൈപിടിച്ചു വലിച്ചു...
അമ്മയും ഉണ്ണിക്കുട്ടനും പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചാളുകള്‍ ചേര്‍ന്ന് 
ഒരു യുവസ്തിയെ ആംബുലന്‍സില്‍ കയറ്റുന്നു. 
ആംബുലന്‍സ് നിലവിളിച്ച് കോണ്ട് മുന്നോട്ട് കുതിച്ചു..
മഴയും കാറ്റും ഇടയ്ക്കിടയ്ക്ക് ശല്യപ്പെറ്റുത്തുന്ന കറണ്ട് കട്ടിനുമിടയിലെ 
ലോക്കല്‍ ചാനലിലെ ന്യൂസില്‍ 
ഒരു പ്രധാന വാര്‍ത്ത വന്നു.കനത്ത മഴയിലും കാറ്റിലും 
പഞ്ചായത്തിലെ പല ഭാഗത്തും വന്‍ കൃഷിനാശമുണ്ടായി. 
ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്‌. 
PWD റോട്ടിലെ അഞ്ചടിയോളം താഴ്ച്ചയുള്ള കുഴിയില്‍ വീണ്‌ 
ബൈക്ക് യാത്രക്കാരിയായ ഒരു യുവതി മരിച്ച്. 
ഇരുട്ടും കനത്ത മഴയും റോട്ടിലെ വെള്ളക്കെട്ടും കാരണം 
യുവതി ആ അഗാധഗര്‍ത്തം കാണാതെ പോയതാണ്‌ അപകടത്തിന്‌ കാരണാം. 
അപകടം നടന്ന സ്ഥലത്തെ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് ആറ് വര്‍ഷങ്ങളായി.
നാട്ടുകാരുടെ നിരന്തരാവശ്യം അധികൃതര്‍ അവഗണിച്ചതാണ്‌ പ്രശ്നമായത്.
അമ്മയോടൊപ്പം ടി.വി കണ്‍റ്റിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു
അമ്മേ യുവത്ഗീന്ന് വച്ചാ യക്ഷീന്നാ...

Wednesday, September 22, 2010

ഉറുമ്പുകള്‍

Ramya Balan K
Phd Hindi

ഉറുമ്പുകള്‍... ഇവരെ ഞാന്‍ ഒരേ സമയം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. കാരണം പഠനമേശക്കരികില്‍ ഞാന്‍ എന്നെ അറിയുമ്പോഴും... രാത്രിയിലെ ശ്വാസം മുട്ടിക്കുന്ന ഇരുട്ടില്‍ എനിക്കെന്നെ നഷ്ടപ്പെടുമ്പോഴും ഇവറ്റകള്‍ ചുമരരികില്‍ നിന്ന് എന്നെ നോക്കി പിറുപിറുക്കുന്നുണ്ടാകും. ബസ്റ്റാന്‍ഡിലെ വൃത്തികെട്ട മൂലയില്‍ നിന്നും, ബസ്സില്‍ സീറ്റിന്റെ പിന്നില്‍ നിന്നും അവര്‍ എന്നെ ദ്രോഹിക്കുന്നു. ഞാന്‍ നിസ്സഹായയാണ്‌. എന്റെ കൈകളിലും നാവിലും പഴകിദ്രവിച്ച ചങ്ങലകള്‍...
ഇരുട്ടില്‍ ഇവറ്റകള്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു. ഏകാന്ത നിമിഴങ്ങളില്‍... ഞാന്‍ എന്നെ തേടിയലയുമ്പോള്‍... കാല്പാദങ്ങള്‍ക്കു ചുറ്റും അവര്‍ അരിച്ചിറങ്ങി...
ആ നിമിഷത്തില്‍ ഞാനവയെ സ്നേഹിച്ചു.

ഇന്ന്, ഈ വഴിയോരത്ത് പലരും പറഞ്ഞ് പഴകിയ 'ആത്മാവ്' അകന്ന് നഗ്നയായി ഞാന്‍ കിടക്കുന്നു. എന്റെ ശരീരത്തിനും രക്തത്തിനും വേണ്ടി അവര്‍ കലപിലകൂട്ടുന്നു... ഞാനവയോട് സഹതപിക്കുന്നു.

മൂന്ന് മൈക്രോ കഥകള്‍.

Muhammed P
II MA English
http://themarginalised.blogspot.com

ദുരിത 'ആശ്വാസം'
ഹോസ്റ്റല്‍ മുറിയില്‍ കുന്നുകൂടിയ പഴയ വസ്ത്രങ്ങള്‍ എവിടെ കളയണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു അവന്‍. അപ്പോഴാണ്‌ തൊട്ടടുത്ത ജില്ലയിലെ വെള്ളപ്പൊക്കക്കെടുതിയുടെ വാര്‍ത്ത കാണുന്നത്. "ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുക" എന്ന് ഒരു സന്നദ്ധസഘടനയുടെ അഭ്യര്‍ഥനയും ഉണ്ടായിരുന്നു. ഹോസ്റ്റല്‍ ഓഫീസിനടുത്തുള്ള മൂലയിലെ പെട്ടിയില്‍ തന്റെ പഴയ വസ്ത്രങ്ങള്‍ നിക്ഷേപിച്ച് അവന്‍ തന്റെ ദുരിതത്തില്‍ നിന്ന് 'ആശ്വാസം' നേടി.

വാടക മാതൃത്വം

പണ്ട് കുരുത്തം കെട്ട സന്തതികളോട് (എന്നോട് പറഞ്ഞിട്ടില്ല!) അമ്മമാര്‍ പറയാറുണ്ടായിരുന്നു " നിന്നെ പത്ത് മാസം ചുമന്ന് നൊന്ത് പെറ്റതിന്‌ ഇത് തന്നെ തിരിച്ച് തരണം. മാഞ്ചിയുടെ()തലമുറയോട് അമ്മമാര്‍ ഒരുപക്ഷേ ഇങ്ങനെ പറയുമായിരിക്കും " ലക്ഷങ്ങള്‍ കൊടുത്ത് നിന്നെ ഗര്‍ഭം ചുമപ്പിച്ചതിനു നീ എനിക്കിത് തന്നെ തരണം".

ഉഭയദിശാപ്രണയം

ഒരുപാട് കാലം അവന്‍ അവളുടെ പിന്നാലെ നടന്നു; പ്രണയാഭ്യര്‍ത്ഥനയുമായി. ഇപ്പോല്‍ അവള്‍ അവനെത്തേടി നടക്കുന്നു: കൈക്കുഞ്ഞുമായി.